Thursday, November 4, 2010

കൊയ്ത്ത്,

വിതക്കാതെ കുയ്യുന്നവന്‍റെ-
കാലം.........
ഓരോ കതിരിലും
ഒരായിരം സ്വപ്നങ്ങള്‍ പതിയിരിക്കുന്നില്ലേ?

ഓര്‍ക്കുക....

നിങ്ങള്‍ കതിരാവും മുന്നം-
കൊയ്തെടുത്ത-
വന്‍ ഞാന്‍........

കടം കൊണ്ട് കണ്ണീരു തേവി നനച്ചവന്‍(പിതാവ്)-
പോയി,
പൂര്‍ണ്ണമാവാന്‍ കാക്കാതെ കാമുകിയും.

ജീര്‍ണ്ണത വളമാക്കി-
വളര്‍ന്നവരെല്ലാം എന്നെ മറന്നു പോയ്.....

അരിമണിയാകാതെ-
വന്നലയായ്;
വയല്‍ക്കാറ്റില്‍ ലയിച്ചവന്‍ ഞാന്‍;

തേക്കുപാട്ടു കേട്ടുണര്‍ന്നവന്‍-
കൊയ്തു പാട്ടു കാക്കാതെ,
പോകുന്നു.

ഇനി
നിങ്ങ്ളു കൊയ്തോളൂ-
ഞാന്‍ പ്രാകി യില്ലാതാക്കിയ വയലുകള്‍.........

No comments:

Post a Comment