Thursday, November 4, 2010

നാടകാന്തം..

ഒരു നാടകവും.....
അരങ്ങേറാത്ത വേദിയിലാണു ഞാനിന്ന്.....

പേന മുറുകെപ്പിടിച്ച് ശോഷിചു പോകുന്നു വിരലുകള്‍,
മൌനം മുരുകി ഇടുങ്ങുന്നു മനസ്സ്,

ഒരു വേള-
ചിന്ത്കള്‍ക്കപ്പുറമായിരിക്കാം ജീവിതാന്തം....

നടീനടന്മാര്‍-
അരങ്ങൊഴിയും മുന്നം-
ആദ്യരംഗമെഴുതട്ടെ ഞാന്‍.....


തുടങ്ങും മുന്നം അവസ്സാനിച്ച -
ഒരു നാടകമാവതിരിക്കാന്‍...............

ജീവിതം പോലെ നിശ്ചലമായ-
വേദി....
മനസ്സ്,
അവസാനിക്കാത്തരംഗത്തെക്കുറിച്ചുള്ളചിന്തയിലാണു,
തുടക്കം അറിയാതെഴുതിയ തിരക്കതയില്-
അവസ്സാനം കാണാനാവാതെ -
മഴ പോലെ പെയ്യുകയാണു ഞാന്‍...........

കൊയ്ത്ത്,

വിതക്കാതെ കുയ്യുന്നവന്‍റെ-
കാലം.........
ഓരോ കതിരിലും
ഒരായിരം സ്വപ്നങ്ങള്‍ പതിയിരിക്കുന്നില്ലേ?

ഓര്‍ക്കുക....

നിങ്ങള്‍ കതിരാവും മുന്നം-
കൊയ്തെടുത്ത-
വന്‍ ഞാന്‍........

കടം കൊണ്ട് കണ്ണീരു തേവി നനച്ചവന്‍(പിതാവ്)-
പോയി,
പൂര്‍ണ്ണമാവാന്‍ കാക്കാതെ കാമുകിയും.

ജീര്‍ണ്ണത വളമാക്കി-
വളര്‍ന്നവരെല്ലാം എന്നെ മറന്നു പോയ്.....

അരിമണിയാകാതെ-
വന്നലയായ്;
വയല്‍ക്കാറ്റില്‍ ലയിച്ചവന്‍ ഞാന്‍;

തേക്കുപാട്ടു കേട്ടുണര്‍ന്നവന്‍-
കൊയ്തു പാട്ടു കാക്കാതെ,
പോകുന്നു.

ഇനി
നിങ്ങ്ളു കൊയ്തോളൂ-
ഞാന്‍ പ്രാകി യില്ലാതാക്കിയ വയലുകള്‍.........

ആത്മാവ്....

ആത്മാവ്,
സൂര്യനപ്പുറമാണോ ഞാന്‍?..
എനിക്കപ്പുറമാണോ സൂര്യന്‍?..

എന്തായാലും-
എല്ലാത്തിനുമപ്പുറം എന്തോ ഒന്നുണ്ട്,

നീ മരിക്കും
സ്പഷ്ടമാണ്-
അതു മാത്രമേയുള്ളു,
അതു മാത്രം സ്പഷടമായി.....

പക്ഷേ..
നീ മരിക്കാതെ നില്‍ക്കും
വാക്കുകളില്‍
ഓര്‍മകളില്‍......

ആ ഓര്‍മ്മകളും വാക്കുകളുമാണോ? ആത്മാവ്.........

നീ നട്ടു നനച്ചു വളര്‍ത്തിയവ,
നിന്നോര്‍മ്മയുണര്‍ത്താറുണ്ട്.....
അവയിലും നിന്നാത്മാവുണ്ടോ?

വയല്‍ക്കാറ്റില്‍ നിന്‍റെ ഗന്ധമുണ്ട്,
തേക്കുപാട്ടില്‍ നിന്‍റെ സ്വരമുണ്ട്,
ഇന്ന് എന്‍റെ ആത്മാവിലും നിന്‍റെ -
അംശമുള്ളതു പോലെ......

Friday, October 29, 2010

ജീവിതാന്തം

ഒരു നാടകവും.....
അരങ്ങേറാത്ത വേദിയിലാണു ഞാനിന്ന്.....

പേന മുറുകെപ്പിടിച്ച് ശോഷിചു പോകുന്നു വിരലുകള്‍,
മൌനം മുരുകി ഇടുങ്ങുന്നു മനസ്സ്,

ഒരു വേള-
ചിന്ത്കള്‍ക്കപ്പുറമായിരിക്കാം ജീവിതാന്തം....

നടീനടന്മാര്‍-
അരങ്ങൊഴിയും മുന്നം-
ആദ്യരംഗമെഴുതട്ടെ ഞാന്‍.....

തുടങ്ങും മുന്നം അവസ്സാനിച്ച -
ഒരു നാടകമാവതിരിക്കാന്‍...............

ജീവിതം പോലെ നിശ്ചലമായ-
വേദി....
മനസ്സ്,
അവസാനിക്കാത്തരംഗത്തെക്കുറിച്ചുള്ളചിന്തയിലാണു,
തുടക്കം അറിയാതെഴുതിയ തിരക്കതയില്-
അവ്സ്സാനം കാണാനാവാതെ -
മഴ പോലെ പെയ്യുകയാണു ഞാന്‍...........

മറക്കാനായ്

കഴിഞ്ഞ തിങ്കളാഴച എന്‍റെ സഹോദരീ ഭര്‍ത്താവു മരിച്ചു അപകടമരണമായിരുന്നു.....
എഴുതിയതിങ്ങനെയാണു......
ഇതെന്‍റെ മിഴി വെന്ത ഓര്‍മകളാണ്......
ആസ്നേഹം മറക്കാന്‍ മാത്രം ഇത്തിരി കണ്ണു നീരില്‍........



ഇന്നലെ മുതല്‍-
രംഗം ഇരുളുകയാണ്.........

അവസ്സാന രംഗം,
മോര്‍ച്ചറിയിലെ മൂകത,
ആകാശം നഷ്ടപ്പെട്ട ഭൂമി പോലെ-
നിശ്ചലമായ ജഢങ്ങള്‍,
അഗ്നിയെ പുണര്‍ന്നുറങ്ങാന്‍ വെമ്പുകയാണു.....

കണ്മുന്നിലൂടെ-
ആംബുലന്‍സുകള്‍ സൈറണ്‍ മൂഴക്കിപ്പായുന്നു,
അപകടഭീതിയില്ലാതെ അവര്‍ അവസ്സാനയാത്രയിലാണു.

ജഢങ്ങള്‍ തിന്നുന്നമണ്ണിനു മനസ്സുണ്ടോ?..!

അവന്‍റെ ഓരോരംഗത്തിലും-
യുധ്ദമായിരുന്നു....

പട്ടിണീയോട്,
രോഗങ്ങളോട്,
ജീവിത ദുരിത്ങ്ങളോട്,

ഞാണ്‍ പൊട്ടിയവില്ലില്‍ നിന്നും-
തൊടുത്ത അസ്ത്രങ്ങളെല്ലാം-
കാല്‍ചുവട്ടില്‍ തന്നെ കിടക്കുന്നു.....

അവന്‍,
“സ്വപ്നങ്ങള്‍ വിതച്ച വയലില്‍ നിന്നും-
ഒരു കതിരു പോലും കൊയ്തെടുക്കാതെ.......
അവസ്സാന രം ഗവും ആടിത്തീര്‍ത്തു”

ചിലപ്പോള്‍,
രംഗത്തെ മഞ്ഞ വെട്ടത്തില്‍-
പുഞ്ചിരിയോടെ യാധാര്‍ത്യങ്ങളെക്കുറിച്ചു പറയും,

അരുണഭമായ-
സ്വപ്നങ്ങള്‍ മിഴിയിലൊളിപ്പിച്ചു-
ഒരു പിടിച്ചോറിലെ ഓരോവറ്റിലും-
യാഡാര്‍ത്യത്തിന്‍റെ മണമുണ്ടെന്നു പറയും...

മോര്‍ച്ചറിയിലെ ഇരുണ്ട ഇടനാഴിയില്‍
ചതഞ്ഞ നെഞ്ചുമായ് ചേതനയറ്റു കിടക്കുംബോഴും,
അവന്‍റെ ദേഹത്തു മണ്ണിന്‍റെ മണം ഉണ്ടായിരുന്നു...

എന്നു മരണത്തെ വെറുക്കുന്നവനേ മരണം മുഖം കൊടുക്കൂ.......

ഒന്നോര്‍ക്കുന്നു,
നാടകാന്തത്തില്‍ ഇരുണ്ട രംഗം-
മോര്‍ച്ചറിയോ,..ചിതയോ,.. സെമിത്തേരിയോ..,
ആയിരിക്കും.

Monday, July 5, 2010

ഹര്‍ത്താല്‍

പട്ടിണിക്കാരനെന്തു ഹര്ത്താല്.....
കരഞ്ഞു മിഴിവെന്ത്,
കരൾ മരച്ച്,
എന്നും ആകാശം നോക്കിയിരിക്കുന്നവർക്കെന്തു ഹര്ത്താല്,

ആകാശം ചുമന്നു നടുവൊടിഞ്ഞവനോട്,
ഭൂമിക്കെന്താവലാതി പറയാന്,
ഭൂമി അവനെ ചുമക്കുന്നു അത്രതന്നെ,

റോഡു തടയാനാവും നിങ്ങള്ക്ക്,
കടയടപ്പിക്കാനാവും,

മിഴിനീരു തടയാനും,
എന്റെ കരളിലൂടോടുന്ന-
വേദനകളെ തടയാനും-
നിങ്ങൾക്കാവില്ലെന്നെനിക്കറിയാം,


എങ്കിലും...,
നടുറോഡിലും കുഞ്ഞു പിറക്കുന്ന,
ഹര്ത്താല്,
നീ പെയ്തിറങ്ങുമ്പോള്,
ഒരിക്കലും വിശപ്പറിയാത്ത-
വര് പോലും വിശപ്പില് നനയുന്നു,


ഒരിക്കലും പരസ്പരമറിയാത്തവര്-
പ്രണയം പങ്കു വക്കുന്നു,


നീ വിശുദ്ദയാകുന്നപ്പോള്,

നീ വന്നാലുമില്ലേലും,
ഞാനുരുളും ഒരു ക്ലോക്കു പോലെ...............

ഹര്‍ത്താല്‍

ചുവരെഴുത്തുകള്‍........
മഞ്ഞ പേപ്പറില്‍,
പടര്‍ന്ന ചുവപ്പു മഷി ചോരയാണോ?.....

ഹര്‍ത്താല്‍...
ഒന്നും ചെയ്യാനില്ലാത്തവര്‍,
വെറുതെയിരിക്കുന്നവരുടെ നേര്‍ക്കെറിയുന്ന-
നിസ്സഹായതയുടെ മഴു ഹര്‍ത്താല്‍.


രാജാവു നഗ്നനാണെന്നിന്നാരു പറയാന്‍,
ഒരു ബാല്യവും കാഴ്ചയറിയുന്നില്ല,
പിന്നെവിടെനിന്നു വരും നിഷ്കളങ്കതയുടെ-
വാക്കുകള്‍......

അവരെറിഞ്ഞ കല്ലു കൊണ്ടത്,
എന്‍റെ മനസിന്‍റെ
സുതാര്യതയിലേക്കായിരുന്നു,

ജലപീരിങ്കിയും,
കണ്ണീര്‍വാതകവും,
പാവപ്പെട്ടവന്‍റെ ജീവിതത്തില്‍,
കലരുംബോള്‍,
അരും കൊലയുടെ വഴിക്കാഴ്ച്കളില്‍,
ജീവന്‍ ആരൊക്കെയോ-
പറിചെടുക്കുമ്പോള്‍,

വേണ്ട ,
ഇനി വേണ്ട,
ഹര്‍ത്താല്‍ നീ വരുന്നതിന്‍ മുന്നം,
ആത്മാഹൂതിയുടെ,
മരക്കൊമ്പിലേക്കു ഞാന്‍,
കയര്‍ക്കുരുക്കെറിയുന്നു........